ഇവിടങ്ങളില്‍

Friday, August 24, 2012








ഫ്രൈഡേ 11 .11 .11 : കോട്ടയം

ഏകദേശം രണ്ടു വര്‍ഷം മുമ്പാണ് തമിഴിൽ 'എങ്കയും  എപ്പോതും ' എന്ന സിനിമ ഇറങ്ങിയത്‌. ശരവണന്‍ ആയിരുന്നു സംവിധായകന്‍. അമീര്‍ സുല്‍ത്താന്‍, ശശികുമാര്‍, വസന്തബാലന്‍ തുടങ്ങിയവര്‍ കൊണ്ടുവന്ന നവസിനിമ പരീക്ഷണങ്ങളുടെ തുടര്‍ച്ചയായിത്തന്നെയാണ് ഇത് തമിഴില്‍ വരുന്നത്. തമിഴ് സിനിമാസൌന്ദര്യബോധത്തിന്റെ അലകും പിടിയും പുതുക്കിപ്പണിതവര്‍ ആയിരുന്നു മേല്‍സുചിപ്പിച്ച പുതു നിരക്കാര്‍. മിഷ്ക് എന്ന സംവിധായകന്‍ ഒരു പടികൂടി മുന്നോട്ട് കടന്നു പ്രഖ്യാപിച്ചു, 'രജനിയല്ല ഏത് സൂപ്പര്‍ താരമായാലും താന്‍ നടത്തുന്ന പ്രീ-ട്രെയിനിംഗ് ക്യാമ്പില്‍ പങ്കടുക്കുന്നവരെ മാത്രമേ തന്റെ സിനിമയില്‍ കാസ്റ്റ് ചെയ്യു' എന്ന്. പറഞ്ഞു വന്നത് മലയാള സിനിമയില്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രമേയപരവും ആഖ്യാനപരവുമായ പരീക്ഷണങ്ങള്‍ തമിഴിന്റെ കൂടി ചുവടുപിടിച്ചു കൊണ്ടാണ് എന്നതാണ്. 'റണ്‍ ലോല റണ്‍' എന്ന സിനിമയുടെ ആന്തരികഘടനയെ ഉള്‍കൊണ്ടാണ് 'എങ്കയും എപ്പോതും'  എന്ന സിനിമ തമിഴില്‍ ഉണ്ടാവുന്നത് എന്ന് പറയണം. പ്രമേയപരമായ ശക്തമായ സാമ്യം ഈ ചിത്രങ്ങല്‍ക്കിടയിലുണ്ട്. എന്നാല്‍ ഈ യുറോപ്യന്‍ ചിത്രവുമായി പ്രത്യക്ഷത്തിലുള്ള സാമ്യം ഈ സിനിമ നിഷേധിക്കുന്നുണ്ട്. പ്രമേയത്തിന്റെ പ്രാദേശികസ്വഭാവം നിലനിര്‍ത്തിയും ഇതിവൃത്തതിലും ആഖ്യാനത്തിലും നൂതനമായ സെന്‍സിബിലിറ്റി കൊണ്ടുവന്നുമാണ് 'എങ്കയും എപ്പോതും' ശ്രദ്ധേയമായത്. റണ്‍ ലോല റണ്‍ എന്ന ചിത്രത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്‌ നന്നായി ഹോം വര്‍ക്ക് ചെയ്താണ് എങ്കയും എപ്പോതും ഉണ്ടാക്കിയത്. കാലപരവും സമയപരവുമായ നീക്ക് പോക്കുകളുടെ /ആകസ്മികതയുടെ ആകെ തുകയാണ് ജീവിതം എന്ന ദാര്‍ശനികതയെ ആഖ്യാനഭംഗി കൊണ്ട് ചലച്ചിത്ര ഭാഷ്യമാക്കി പരിവര്‍ത്തിപ്പിക്കുകയാണ്  ഈ രണ്ടു ചിത്രങ്ങളും രണ്ടു രീതിയില്‍ ചെയ്തത്. ചില കൂടിച്ചേരലുകള്‍, നാം തന്നെ നടത്തുന്ന സമയത്തിന്റെ നീക്കുപോക്കലുകള്‍, ചില യാത്രകള്‍, ഉള്‍വിളികള്‍, പ്രവര്‍ത്തികള്‍ ഒക്കെ നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചേക്കാം. വലിയ ദുരന്തങ്ങള്‍ നമ്മില്‍ നിന്നും ഒഴിഞ്ഞു പോയേക്കാം, തേടി വന്നേക്കാം. മറ്റൊരര്‍ത്ഥത്തില്‍ ജീവിതം അപ്രതീക്ഷിതമായ ഒന്ന് എപ്പോഴും നമുക്കായി കാത്തുവെച്ചിട്ടുണ്ട്. അത് സൌഹൃദത്തിന്റെയും പ്രണയത്തിന്റെയും മരണത്തിന്റെയും ഒക്കെ രൂപത്തില്‍ നമ്മെ തേടി എത്തിയേക്കാം. അനിശ്ചിതപ്പെടുത്തുന്നു എന്നുള്ളത് ജീവിതത്തെ നീട്ടിവെക്കുന്ന നിഗൂഢതയാക്കി മാറ്റുന്നു.

                          എങ്കയും എപ്പോതും എന്ന തമിഴ് ചിത്രത്തിന്റെ ചുവടു പിടിച്ചാണ് 'ഫ്രൈഡേ കോട്ടയം' എന്ന ചിത്രം ആഖ്യാനപരമായും പ്രമേയപരമായും മുന്നേറുന്നത .  എന്നാല്‍ പ്രമേയത്തെ പ്രാദേശികവല്ക്കരിക്കാനും വ്യത്യസ്തമാക്കാനും സംവിധായകന് സാധിച്ചിട്ടുണ്ട്. പുതു തലമുറ ചലച്ചിത്ര പരീക്ഷണങ്ങളുടെ തുടര്‍ച്ചയാണ് ഫ്രൈഡേ കോട്ടയം. നായകനില്ല, നായികയില്ല, എടുത്തു പറയാന്‍ ഒരു കഥ പോലുമില്ല .രേഖീയമായ ആഖ്യാനമല്ല പിന്തുടരുന്നത്. ഇതിവൃത്തത്തെ മള്‍ട്ടിനരേഷന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി പ്ലോട്ട് സ്പോട്ടില്‍ ഒന്നിപ്പിക്കുന്നു. ട്രാഫിക് മുതല്‍ ഇങ്ങോട്ട് കുറെ സിനിമകളില്‍ പരീക്ഷിച്ച ഈ നരേഷന്റെ സാധ്യത ഉപയോഗിച്ച് അവയുടെ തുടര്‍ച്ചയാവാന്‍ ഈ സിനിമക്ക് സാധിക്കുന്നുണ്ട്. ആ അര്‍ത്ഥത്തില്‍ ഈ ചിത്രം ന്യൂജനറേഷന്‍ ക്ലീഷേ അല്ല. ലിജിന്‍ ജോസ് എന്ന പുതുമുഖസംവിധായകനാണ് ഈ ചിത്രം ഒരുക്കിയത്. ഈ ശ്രമം അഭിനന്ദനമര്‍ഹിക്കുന്നു. പുതിയ തലമുറയില്‍പെട്ട പ്രേക്ഷകരെ തിയറ്റരിലേക്ക് എത്തിക്കാന്‍ സാധിക്കുന്നു എന്നത് മാത്രമല്ല, അവരുടെ സിനിമ സെന്സിബിലിറ്റിയെ പുതുക്കി പണിതും നവീകരിച്ചും തന്നെയാണ് ഇത്തരം ചിത്രങ്ങള്‍ ഭാവുകപ്പെടുന്നത്  എന്നതും കാണേണ്ടതുണ്ട്. ഒരു ദിവസം ആലപ്പുഴ നഗരത്തില്‍ നടക്കുന്ന വ്യത്യസ്ത സംഭവങ്ങളെ രസകരമായും കാര്യമാത്രപ്രസക്തമായും ചിത്രീകരിക്കുന്നു കോട്ടയം ഫ്രൈഡേ. കമിതാക്കള്‍ ആയ കോളേജ് വിദ്യാര്‍ഥികള്‍ (മനു, ആന്‍അഗസ്റ്റിന്‍), ചെറുമകളുടെ വിവാഹത്തിന് സ്വര്‍ണ്ണം വാങ്ങാന്‍ അവരെ കൂട്ടി വരുന്ന കാരണവര്‍, പ്രസവിച്ചു കിടക്കുന്ന ഭാര്യയെ കാണാന്‍ വരുന്ന ഭര്‍ത്താവ്, കുഞ്ഞിനെ ദത്തെടുക്കാന്‍ വരുന്ന ദമ്പതികള്‍, ഗര്‍ഭിണിയായ ഭിക്ഷക്കാരി, പ്രാരബ്ദക്കാരനും ബ്രാഹ്മണനുമായ ഓട്ടോ ഡ്രൈവര്‍ അങ്ങനെ കുറെപേരുടെ ഒരു ദിവസം ആണ് സിനിമ പറയുന്നത്.... രാവിലത്തെ ബോട്ട് യാത്രയിലൂടെ നഗരത്തില്‍ എത്തുകയും തിരികെ രാത്രി അതില്‍ തന്നെ മടങ്ങുകയും ചെയ്യുന്നവര്‍. അതിനിടയിലും ഒടുക്കവും നടക്കുന്ന സംഭവങ്ങള്‍ ഒന്നേ മുക്കാല്‍ മണിക്കൂര്‍ കൊണ്ട് ഇടവേള ഇല്ലാതെ പറഞ്ഞു തീര്‍ക്കുന്നു ഈ ചിത്രം. 'എങ്കയും  എപ്പോതും'  എന്ന ചിത്രത്തില്‍  ബസ്‌അപകടത്തിന്റെ രൂപത്തിലാണ് ചിത്രത്തിന്റെ കേന്ദ്ര പ്രമേയം ആഖ്യാനപ്പെടുന്നതെങ്കില്‍ ഈ ചിത്രത്തില്‍ ബോട്ടപകടമായി അത് ക്ലൈമാക്സില്‍ എത്തുന്നു. ടൈറ്റാനിക് അടക്കമുള്ള ചിത്രങ്ങളിലെ ദൃശ്യങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍ ആയി ഇത് മാറുന്നുണ്ട് എന്ന് പറയാതിരിക്കാന്‍ ആവില്ല. പ്രമേയപരമായും ദൃശ്യപരമായും അന്യഭാഷാചിത്രങ്ങളോടുള്ള കടപ്പാടും സാമ്യതയും തെന്നെയാണ് ഈ ചിത്രങ്ങളുടെ പരിമിതിയും സാധ്യതയും എന്ന് പറയേണ്ടി വരും.
                  
മെട്രോകാമനകളുടെ പുരുഷശരീരമായും മധ്യവര്‍ഗ/ഉപരിവര്‍ഗ പ്രതിനിധാനമായും തെന്റെ സാന്നിധ്യം മള്‍ട്ടിപ്ലുക്സ് സിനിമകളില്‍ അറിയിച്ച ഫഹദ് ഫാസില്‍ ഒരു സാധാരണക്കാരനായി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അതൊരു ഇറങ്ങി വരവ് കൂടിയാണ്. ഫഹദിന്റെ വേഷം ഈ ചിത്രത്തില്‍ പ്രത്യേകിച്ച് ശ്രദ്ധിക്കുന്നുണ്ട്  എന്ന് പറഞ്ഞുകൂടാ .മറ്റനേകം കഥാപാത്രങ്ങളില്‍ ഒരാളാണ് ഫഹദും. കൊങ്കിണി ബ്രാഹ്മണനായ ഒരു ഓട്ടോതൊഴിലാളി. മുസ്ലിം കുടുംബത്തിലെ അല്‍-അമീന്‍ എന്ന ഓട്ടോ ഓട്ടുന്ന വേഷം ഫഹദ് സാമാന്യം നന്നയിത്തന്നെ ചെയ്തിട്ടുണ്ട്. ചിത്രത്തില്‍ ഒരിടത്ത്‌ ഇങ്ങിനെ പറയുന്നു .'അയാള്‍ ബ്രാഹ്മണന്‍ ആണ് പറ്റിക്കില്ല' ,'മറ്റേ ആള്‍ പറയുന്നു 'ഇപ്പോള്‍ എല്ലാ കൂട്ടത്തിലും ഉണ്ട്, നല്ലതും ചീത്തയും'.സ്വാഭാവികം എന്ന് തോന്നുന്ന ചലനങ്ങള്‍ സ്ഥാനപ്പെടുത്തിയാണ് കഥപാത്രങ്ങളുടെ ജീവിതം പറയുന്നത് എന്നത് ശ്രദ്ധേയമാണ് .ചലച്ചിത്രങ്ങളിലെ  മുസ്ലിം പ്രതിനിധാനങ്ങള്‍ക്ക് അടുത്ത കാലത്ത് സംഭവിച്ച മാറ്റത്തെ കൂടി ഈ ചിത്രം ഉള്‍ക്കൊള്ളുന്നുണ്ട്. സാധാരണ  ജീവിതം നയിക്കുന്ന ഏതൊരാളെയും  പോലെ ഉള്ള ഒരു കാമുകനായി എത്തുന്നത് മുനീര്‍ എന്ന ചെറുപ്പക്കാരനാണ് .പ്രൊഫഷനണലായ അഭിനയത്തിന്റെ കാലം അവസാനിച്ചു എന്ന് പറയേണ്ടി വരും. നാടകീയ ചലനങ്ങള്‍ സിനിമയില്‍നിന്നും പുറത്താവുന്നു. കഥപാത്രങ്ങളുടെ ഒര്ജിനാലിറ്റി കടന്നുവരാന്‍ നടനവൈഭവം ആവശ്യമില്ല എന്നുള്ളതാണ് ഈ ചിത്രങ്ങള്‍ മിക്കതും പറയുന്നത്. പ്രാദേശികതയിലേക്ക് ക്യാമറ കടന്നു വരുന്നത് പോസിറ്റീവ് ആയ മാറ്റമാണ്. സാമുഹിക ജീവനപരിസരങ്ങളും പരിസരങ്ങളില്‍ നിന്നും  വിച്ഛേദിച്ചെടുക്കാത്ത   കഥാപാത്രങ്ങളും തിരശീലയില്‍ കടന്നു വരുന്ന. അസംഭവ്യമായ, അമാനുഷികമായ ചലനങ്ങള്‍ ഇല്ല. താരത്തിന്റെ ക്ലോസ്-അപ്പ്‌ കളികളില്ല. പല അര്‍ത്ഥത്തിലും സാമ്പ്രദായികമായ  സിനിമാസ്വാദനക്ഷമതയെ ക്ഷതമേല്പ്പിച്ചുകൊണ്ടാണ് ഇത്തരം ചിത്രങ്ങളുടെ വരവ് എന്നത് ഈ സിനിമയെയും പ്രസക്തമാക്കുന്നുണ്ട് .


ഫ്രൈഡേ 11 .11 .11 : കോട്ടയം
ഏകദേശം രണ്ടു വര്‍ഷം മുമ്പാണ് തമിഴില്‍ 'എന്കയും  എപ്പോതും ' എന്ന സിനിമ ഇറങ്ങിയത്‌ .ശരവണന്‍ ആയിരുന്നു സംവിധായകന്‍ .അമീര്‍ സുല്‍ത്താന്‍ ,ശശികുമാര്‍ ,വസന്തബാലന്‍ തുടങ്ങിയവര്‍ കൊണ്ടുവന്ന നവസിനിമ പരീക്ഷണങ്ങളുടെ തുടര്‍ച്ചയായി തെന്നെയാണ് ഇത് തമിഴില്‍ വരുന്നത് .തമിഴ് സിനിമാസൌന്ദര്യബോധത്തിന്റെ അലകും പിടിയും പുതുക്കി പണിതവര്‍ ആയിരുന്നു മേല്‍സുചിപ്പിച്ച പുതു നിരക്കാര്‍ .മിഷ്ക് എന്ന സംവിധായകന്‍ ഒരു പടികൂടി മുന്നോട്ട് കടന്നു പ്രഖ്യാപിച്ചു ,'രജനിയല്ല ഏത് സൂപ്പെര്‍ താരമായാലും താന്‍ നടത്തുന്ന പ്രീ-ട്രെയിനിംഗ് ക്യാമ്പില്‍ പങ്കടുക്കുന്നവരെ മാത്രമേ തെന്റെ സിനിമയില്‍ കാസ്റ്റ് ചെയ്യു' എന്ന് . പറഞ്ഞു വന്നത് മലയാള സിനിമയില്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രമേയപരവും ആഖ്യാനപരവുമായ പരീക്ഷണങ്ങള്‍ തമിഴിന്റെ കൂടി ചുവടുപിടിച്ചു കൊണ്ടാണ് എന്നതാണ് .' റണ്‍ ലോല റണ്‍ ' എന്ന സിനിമയുടെ ആന്തരികഘടനയെ ഉള്‍കൊണ്ടാണ് 'എന്ഗെയും എപ്പോതും '  എന്ന സിനിമ തമിഴില്‍ ഉണ്ടാവുന്നത് എന്ന് പറയണം .പ്രമേയപരമായ ശക്തമായ സാമ്യം ഈ ചിത്രങ്ങല്‍ക്കിടയിലുണ്ട് .എന്നാല്‍ ഈ യുറോപ്യന്‍ ചിത്രവുമായി പ്രത്യക്ഷത്തിലുള്ള സാമ്യം ഈ സിനിമ നിഷേധിക്കുന്നുണ്ട് .പ്രമേയത്തിന്റെ പ്രാദേശികസ്വഭാവം നിലനിര്‍ത്തിയും ഇതിവൃത്തതിലും ആഖ്യാനത്തിലും നൂതനമായ സെന്‍സിബിലിറ്റി കൊണ്ടുവന്നുമാണ് 'എന്കെയും എപ്പോതും' ശ്രദ്ധേയമായത് .റണ്‍ ലോല റണ്‍ എന്ന ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്‌ നന്നായി ഹോം വര്‍ക്ക് ചെയ്താണ് എന്ഗെയും എപ്പോതും ഉണ്ടാക്കിയത് .കാലപരവും സമയപരവുമായ നീക്ക് പോക്കുകളുടെ /ആകസ്മികതയുടെ ആകെ തുകയാണ് ജീവിതം എന്ന ദാര്‍ഷനികതയെ ആഖ്യാനഭംഗി കൊണ്ട് ചലച്ചിത്ര ഭാഷ്യമാക്കി പരിവര്‍ത്തിപ്പിക്കുകയാണ്  ഈ രണ്ടു ചിത്രങ്ങളും രണ്ടു രീതിയില്‍ ചെയ്തത് ..ചില കൂടിച്ചേരലുകള്‍ ,നാം തെന്നെ നടത്തുന്ന സമയത്തിന്റെ നീക്കുപോക്കലുകള്‍ ,ചില യാത്രകള്‍ ,ഉള്‍വിളികള്‍ ,പ്രവര്‍ത്തികള്‍ ഒക്കെ നമ്മുടെ ജീവിതത്തെ മാറ്റിമറിചെക്കാം ..വലിയ ദുരന്തങ്ങള്‍ നമ്മില്‍ നിന്നും ഒഴിഞ്ഞു പോയേക്കാം ,തേടി വന്നേക്കാം .മറ്റൊരര്‍ത്ഥത്തില്‍ ജീവിതം അപ്രതീക്ഷിതമായ ഒന്ന് എപ്പോഴും നമുക്കായി കാത്തുവെച്ചിട്ടുണ്ട് .അത് സൌഹൃദത്തിന്റെയും പ്രണയത്തിന്റെയും മരണത്തിന്റെയും ഒക്കെ രൂപത്തില്‍ നമ്മെ തേടി എത്തിയേക്കാം .അനിശ്ചിതപ്പെടുത്തുന്നു എന്നുള്ളത് ജീവിതത്തെ നീട്ടിവെക്കുന്ന നിഗൂടത ആക്കി മാറ്റുന്നു .
                                                                           എന്ഗെയും എപ്പോതും എന്ന തമിഴ് ചിത്രത്തിന്റെ ചുവടു പിടിച്ചാണ് 'ഫ്രൈഡേ കോട്ടയം' എന്ന ചിത്രം ആഖ്യാനപരമായും പ്രമേയപരമായും മുന്നേറുന്നത് .എന്നാല്‍ പ്രമേയത്തെ പ്രാദേശികവല്ക്കരിക്കാനും വ്യത്യസ്തമാക്കാനും സംവിധായകന് സാധിച്ചിട്ടുണ്ട് .പുതു തലമുറ ചലച്ചിത്ര പരീക്ഷണങ്ങളുടെ തുടര്‍ച്ചയാണ് ഫ്രൈഡേ കോട്ടയം .നായകനില്ല ,നായികയില്ല ,എടുത്തു പറയാന്‍ ഒരു കഥ പോലുമില്ല .രേഖീയമായ ആഖ്യാനമല്ല പിന്തുടരുന്നത് .ഇതിവൃത്തത്തെ മള്‍ട്ടിനരേഷെന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി പ്ലോട്ട് സ്പോട്ട്ഇല്‍ ഒന്നിപ്പിക്കുന്നു .ട്രാഫിക് മുതല്‍ ഇങ്ങോട്ട് കുറെ സിനിമകളില്‍ പരീക്ഷിച്ച ഈ നരേഷന്റെ സാധ്യത ഉപയോഗിച്ച് അവയുടെ തുടര്‍ച്ച ആവാന്‍ ഈ സിനിമക്ക് സാധിക്കുന്നുണ്ട് .ആ അര്‍ത്ഥത്തില്‍ ഈ ചിത്രം ന്യൂജനരാശന്‍ ക്ലീഷേ അല്ല .ലിജിന്‍ ജോസ് എന്ന പുതുമുഖസംവിധായകനാണ് ഈ ചിത്രം ഒരുക്കിയത് .ഈ ശ്രമം അഭിനന്ദനം അര്‍ഹിക്കുന്നു .പുതിയ തലമുറയില്‍പെട്ട പ്രേക്ഷകരെ തിയട്ടരിലേക്ക് എത്തിക്കാന്‍ സാധിക്കുന്നു എന്നത് മാത്രമല്ല ,അവരുടെ സിനിമ സെന്സിബിലിറ്റിയെ പുതുക്കി പണിതും നവീകരിച്ചും തെന്നെയാണ് ഇത്തരം ചിത്രങ്ങള്‍ ഭാവുകപ്പെടുന്നത്  എന്നതും കാണേണ്ടതുണ്ട് .ഒരു ദിവസം ആലപ്പുഴ നഗരത്തില്‍ നടക്കുന്ന വ്യത്യസ്ത സംഭവങ്ങളെ രസകരമായും കാര്യമാത്രപ്രസക്തമായും ചിത്രീകരിക്കുന്നു കോട്ടയം ഫ്രൈഡേ .കമിതാക്കള്‍ ആയ കോളേജ് വിദ്യാര്‍ഥികള്‍ (മനു,ആന്‍ അഗസ്റ്റിന്‍),ചെറുമകളുടെ വിവാഹത്തിന് സ്വര്‍ണ്ണം വാങ്ങാന്‍ അവരെ കൂട്ടി വരുന്ന കാരണവര്‍,പ്രസവിച്ചു കിടക്കുന്ന ഭാര്യയെ കാണാന്‍ വരുന്ന ഭര്‍ത്താവു,കുഞ്ഞിനെ ദത്തെടുക്കാന്‍ വരുന്ന ദമ്പതികള്‍,ഗര്‍ഭിണി ആയ ഭിക്ഷക്കാരി,പ്രാരബ്ധക്കാരനും ബ്രാഹ്മണനുമായ ഓട്ടോ ഡ്രൈവര്‍ അങ്ങനെ കുറെപേരുടെ ഒരു ദിവസം ആണ് സിനിമ പറയുന്നത്...രാവിലത്തെ ബോട്ട് യാത്രയിലൂടെ നഗരത്തില്‍ എത്തുകയും തിരികെ രാത്രി അതില്‍ തന്നെ മടങ്ങുകയും ചെയ്യുന്നവര്‍.അതിനിടയിലും ഒടുക്കവും നടക്കുന്ന സംഭവങ്ങള്‍ ഒന്നേ മുക്കാല്‍ മണിക്കൂര്‍ കൊണ്ട് ഇടവേള ഇല്ലാതെ പറഞ്ഞു തീര്‍ക്കുന്നു ഈ ചിത്രം.'എന്ഗെയും  എപ്പോതും'  എന്ന ചിത്രത്തില്‍  ബസ്‌അപകടത്തിന്റെ രൂപത്തിലാണ് ചിത്രത്തിന്റെ കേന്ദ്ര പ്രമേയം ആഖ്യാനപ്പെടുന്നത് എങ്കില്‍ ഈ ചിത്രത്തില്‍ ബോട്ട് അപകടമായി അത് ക്ലൈമാക്സില്‍ എത്തുന്നു .ടൈടനിക് അടക്കമുള്ള ചിത്രങ്ങളിലെ ദൃശ്യങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍ ആയി ഇത് മാറുന്നുണ്ട് എന്ന് പറയാതിരിക്കാന്‍ ആവില്ല .പ്രമേയപരമായും ദൃശ്യപരമായും അന്യഭാഷാ ചിത്രങ്ങളോടുള്ള കടപ്പാടും സാമ്യതയും തെന്നെയാണ് ഈ ചിത്രങ്ങളുടെ പരിമിതിയും സാധ്യതയും എന്ന് പറയേണ്ടി വരും.
                                                                     മെട്രോകാമനകളുടെ പുരുഷ ശരീരമായും മധ്യ വര്‍ഗ /ഉപരിവര്‍ഗ പ്രതിനിധാനമായും തെന്റെ സാന്നിധ്യം മള്‍ട്ടിപ്ലുക്സ് സിനിമകളില്‍ അറിയിച്ച ഫഹദ് ഫാസില്‍ ഒരു സാധാരണക്കാരനായി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട് .അതൊരു ഇറങ്ങി വരവ് കൂടിയാണ് .ഫഹദിന്റെ വേഷം ഈ ചിത്രത്തില്‍ പ്രത്യേകിച്ച് ശ്രദ്ധിക്കുന്നുണ്ട്  എന്ന് പറഞ്ഞുകൂടാ .മറ്റനേകം കഥാപാത്രങ്ങളില്‍ ഒരാളാണ് ഫഹദും.ഒരു കൊങ്കിണി ബ്രാഹ്മണന്‍ ആയ ഓട്ടോ തൊഴിലാളി .മുസ്ലിം കുടുംബത്തിലെ അല്‍-അമീന്‍ എന്ന ഓട്ടോ ഓട്ടുന്ന വേഷം ഫഹദ് സാമാന്യം നന്നയിതെന്നെ ചെയ്തിട്ടുണ്ട് .ചിത്രത്തില്‍ ഒരിടത്ത്‌ ഇങ്ങിനെ പറയുന്നു .'അയാള്‍ ബ്രാഹ്മണന്‍ ആണ് പറ്റിക്കില്ല' ,'മറ്റേ ആള്‍ പറയുന്നു 'ഇപ്പോള്‍ എല്ലാ കൂട്ടത്തിലും ഉണ്ട്, നല്ലതും ചീത്തയും'.സ്വാഭാവികം എന്ന് തോന്നുന്ന ചലനങ്ങള്‍ സ്ഥാനപ്പെടുത്തിയാണ് കഥപാത്രങ്ങളുടെ ജീവിതം പറയുന്നത് എന്നത് ശ്രദ്ധേയമാണ് .ചലച്ചിത്രങ്ങളിലെ  മുസ്ലിം പ്രതിനിധനങ്ങള്‍ക്ക് അടുത്ത കാലത്ത് സംഭവിച്ച മാറ്റത്തെ കൂടി ഈ ചിത്രം ഉള്‍ക്കൊള്ളുന്നുണ്ട് .സാധാരണ  ജീവിതം നയിക്കുന്ന ഏതൊരാളെയും  പോലെ ഉള്ള ഒരു കാമുകനായി എത്തുന്നത് മുനീര്‍ എന്ന ചെറുപ്പക്കാരന്‍ ആണ് .പ്രൊഫഷനല്‍ ആയ അഭിനയത്തിന്റെ കാലം അവസാനിച്ചു എന്ന് പറയേണ്ടി വരും .നാടകീയ ചലനങ്ങള്‍ സിനിമയില്‍നിന്നും പുറത്താവുന്നു .കഥപാത്രങ്ങളുടെ ഒര്ജിനാലിറ്റി കടന്നുവരാന്‍ നടനവൈഭവം ആവശ്യമില്ല എന്നുള്ളതാണ് ഈ ചിത്രങ്ങള്‍ മിക്കതും പറയുന്നത് .പ്രാദേശികതയിലേക്ക് ക്യാമറ കടന്നു വരുന്നത് പോസിറ്റീവ് ആയ മാറ്റമാണ് .സാമുഹിക ജീവനപരിസരങ്ങളും പരിസരങ്ങളില്‍ നിന്നും  വിചെദിച്ചു  എടുക്കാത്ത   കഥാപാത്രങ്ങളും തിരശീലയില്‍ കടന്നു വരുന്നു .അസംഭവ്യമായ ,അമാനുഷികമായ ചലനങ്ങള്‍ ഇല്ല .താരത്തിന്റെ ക്ലോസ്-അപ്പ്‌ കളികളില്ല .പല അര്‍ത്ഥത്തിലും സംബ്രധയികമായ  സിനിമാസ്വധനക്ഷമതയെ ക്ഷെതമേല്പ്പിച്ചുകൊണ്ടാണ് ഇത്തരം ചിത്രങ്ങളുടെ വരവ് എന്നത് ഈ സിനിമയെയും പ്രസക്തമാക്കുന്നുണ്ട് .
                              
                                         

Saturday, August 4, 2012

                                   

   സിനിമാ കമ്പനി 

 

    അടുത്ത കാലത്ത് മലയാള സിനിമയില്‍ നടന്ന പരീക്ഷണങ്ങളുടെ തുടര്‍ച്ചയാണ് 'സിനിമ കമ്പനി 'എന്ന ചലച്ചിത്രം .ഓഫ് ബീറ്റ് സീനുകളുടെയും യുവത്വത്തിന്റെ സിനിമാകമ്പത്തിന്റെയും   കഥകള്‍ അനാവ്ര്തമാക്കുന്ന ഇതിവൃത്തം സ്വീകരിച്ചു  സങ്കതികതയുടെ മേന്മയിലുടെ സിനിമ പറയാനുമുള്ള ശ്രമം അഭിനന്ദനമര്‍ഹിക്കുന്നുണ്ട് .ഭാവുകത്വത്തിലും കാഴ്ചയുടെ അനുഭവത്തിലും പുതുമ തേടുന്ന ചെറുപ്പത്തിന്റെ അന്വേഷണം സിനിമാകമ്പനി നിര്‍വഹിക്കുന്നുണ്ട് .ഫേസ് ബുക്കില്‍ സ്വപ്നം കണ്ടു സാക്ഷാത്കരിച്ച ഈ ചിത്രം പുതുമ കൊണ്ട് ആഖ്യാനത്തെയും പരിചരണത്തെയും വ്യത്യസ്തമാക്കുന്നു .പ്രൊ
ഫഷനല്‍ അഭിനയെത്തെ നവസിനിമകള്‍ ഒരു പരിധിവരെ
നിരാകരിക്കുന്നുണ്ട്‌ .സ്വാഭാവികമായ ഇടപെടലുകളെ സ്ഥാനപെടുത്തലാണ് നടനത്തിന്റെ പുതിയ രീതി .പ്രണയിക്കുന്നതും ,സൊഹൃദം കൂടുന്നതും ദിനചര്യകള് മൊക്കെ അടങ്ങുന്ന കാര്യങ്ങള്‍ നടിക്കുന്നതിനു പകരം കേവല മനുഷ്യര്‍ ഇതൊക്കെ എങ്ങിനെയാണോ അനുഭവിക്കുന്നത് അത് പ്രേക്ഷകനെ ബോധ്യപെടുത്തും വിധം സ്വാഭാവികചലനങ്ങളെ തിരശീലയില്‍ കൊണ്ട് വരുന്നു .മിമിക്രിയോ അതിഭാവുകത്വമോ ഒക്കെ ആയി മാറാന്‍ ഇടയുള്ള നടന വൈഭവത്തിന്റെ തിരിച്ചിടലാണ് ഈ ചലനങ്ങളുടെ പൊതു സമീപനം .
പോളച്ചന്‍ ,വര്‍ഗീസ്‌ പണിക്കര്‍ ,പാറു ,ഫൈസല്‍ എന്നി നാലു സുഹൃത്തുക്കളുടെ കൂടിച്ചേരലുകളും അവരുടെ സ്വപ്നങ്ങളുമാണ് സിനിമ കമ്പനിയുടെ കഥാതന്തു .'എന്തെങ്കിലും നേടിയെടുക്കാനായി ഒരാള്‍ പൂര്‍ണ മനസ്സോടെ ഇറങ്ങി തിരിച്ചാല്‍ ലോകം മുഴുവന്‍ അയാളുടെ സഹായത്തിനെത്തും 'എന്ന പൌലോ കൊയലോയുടെ ആല്കമിസ്റ്റിലെ വാചകം ഈ സൌഹൃദങ്ങളെ  പ്രചോതിപ്പിക്കുന്നു .ഒരു സിനിമയുടെ സാക്ഷാത്കാരം എന്ന തങ്ങളുടെ മഹത്തായ സ്വപ്നത്തെ പൂര്‍ണതയില്‍ എത്തിക്കാനുള്ള  ശ്രമങ്ങള്‍ക്കിടയില്‍ അനുഭവിക്കേണ്ടി വരുന്ന പ്രതിസന്ധികളും ,വൈകാരികമായും ഭൌതികമായും കടന്നു വരുന്ന സങ്ങര്ഷങ്ങളും സിനിമ കമ്പനിയില്‍ യാഥാര്‍ത്യബോധ്യത്തോടെ പ്രത്യക്ഷപെടുന്നുണ്ട്.സിനിമയു
ടെ പിന്നാമ്പുറകാഴ്ചകളെ സിനിമയുമായി ഇണക്കി ചേര്‍ത്തതാണ് ഇവിടെ സവിശേഷമാവുന്നത് .സെടയറിന്റെ തലത്തിലേക്ക് വളരുന്ന അകം കാഴ്ചകള്‍ സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ ഫയിം ബാബുരാജിനെ ഉപയോഗിച്ച് നിര്‍വഹിക്കുന്നതില്‍ സംവിധായകന്‍ വിജയം കണ്ടു .കഥ പറച്ചിലിന്റെ ഉത്തരാധുനികമായ ഒരു രീതിയുടെ പ്രയോഗമാണിത് .സ്രഷ്ടിയുടെ പിറകിലുള്ള ശ്രമങ്ങളെയും അനുഭവങ്ങളെയും കാഴ്ചക്കാരുമായി പങ്കുവെക്കുന്ന രീതിയില്‍ പുതുമയുണ്ട് .സിനിമയില്‍ ഗതാനുഗതികമായി പ്രത്യക്ഷപ്പെടുന്ന സ്റ്റാര്‍ഡം വീരകഥകളെ തുറന്നു കാട്ടി പരിഹസിക്കുന്ന രീതിയിലേക്ക് ഇത് സിനിമാകമ്പനിയില്‍ വളരുന്നുണ്ട്‌ .
ഭൌതിക -രാഷ്ട്രീയ-ആത്മീയ നേട്ടങ്ങളെ പറ്റിയുള്ള മുഖ്യധാരാ സങ്കല്പങ്ങള്‍ക്കനുസരിച്ചു മാത്രം കൂട്ടായ്മകള്‍ രൂപപ്പെടുന്ന ഒരു കാലത്ത് ലേബല്‍ ഇല്ലാത്ത സൌഹൃദ ത്തിനു വേണ്ടി മാത്രം ഒത്തു ചേര്‍ന്ന ബന്ധങ്ങളുടെ കഥയെകൂടി ഈ ചിത്രം ഉള്‍ചേര്‍ത്തിട്ടുണ്ട് .വത്യസ്തമായ സര്‍ഗശേഷികള്‍ ഒരേ അഭിരുചിയുള്ളവരില്‍ പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ മഹത്തായ ഒരു ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സാധിച്ചേക്കും .സിനിമയിലെ ഒരു കഥ പാത്രം പറയുന്ന പോലെ 'സ്വപ്നങ്ങള്‍ക്ക് വേണ്ടി ജീവിക്കുമ്പോയാണ് ജീവിതത്തിനു എന്തെങ്കിലും അര്‍ഥം വരുന്നത് .
വിലപ്പെട്ടത്‌ എന്ന് നാലുപേരും കരുതുന്ന സിനിമാ നീര്‍മാണത്തിലേക്കുള്ള നാള്‍വഴികളില്‍ വന്നുചേരുന്ന പുതുക്കക്കാരുടെ അനുഭവങ്ങള്‍ ചിത്രീകരിച്ചു എന്നുള്ളത് മാത്രമല്ല സിനിമാകമ്പനിയെ വ്യതിരിക്തമാക്കുന്നത്‌ .അതിന്റെ പിന്നാമ്പുറ വര്‍ത്തമാനങ്ങളുടെ കാഴ്ചയും കൂടിയാണ് .നായക /താര ശരീരത്തിന്റെ പൊള്ളത്തരങ്ങളും കൃത്രിമ  നാട്യങ്ങളും തുറന്നു കാട്ടുകയും സ്റ്റാര്‍ /സൂപ്പര്‍സ്റ്റാര്‍ സങ്കല്‍പ്പെത്തെ പാടെ നിരാകരിക്കുകയും ചെയ്യുന്നുണ്ട് ഇവിടെ. കൂട്ടായ്മയുടെയും പങ്കുവെക്കലുകളുടെയും ഉല്‍പ്പന്നമാണ്‌ സിനിമ.സാമൂഹ്യ കുടുംബ ചുറ്റുപാടുകളില്‍ നിന്നൊക്കെ വിചെധിക്കപ്പെട്ട ഏകമാത്രവ്യക്തി അഥവാ നായക ശരീരമല്ല കലയും ജീവിതവും .ഇത്തരം സന്ദേശങ്ങള്‍ സിനിമാ കമ്പനി ഉള്ചെര്‍ത്തിട്ടുണ്ട്.ഇതിലെ സൌഹൃദത്തെ വ്യത്യസ്തമാക്കുന്നത് ആണിന്റെയും പെണ്ണിന്റെയും ഇടകലരല്‍ ആണ് .ഒരേ ലിന്ഗത്തില്‍ പെട്ടവര്‍ക്ക് മാത്രം സാധ്യമാവുന്നത് എന്ന് പൊതുസമൂഹം പലപ്പോഴും മുന്‍വിധി എഴുതുന്ന കൂട്ടായ്മ ഇതിലില്ല .ഒരു പെണ്‍കുട്ടി മറ്റു മൂന്ന് ആണ്‍കുട്ടികള്‍ ഇടപഴകുന്ന അതെ ഊഷ്മളതയോടെ ,തുറന്ന മനസ്സോടെ എല്ലാവരോടും കളങ്കമില്ലാത്ത സൌഹൃദം സൂക്ഷിക്കുകയും അതൊരു കൃത്രിമമല്ലാത്ത സന്ദേശമായി തീരുകയും ചെയ്യുന്നു .ഒരു പെണ്‍കുട്ടി അവളുടെ ജീവിതത്തെ സ്വയം നിര്‍ണയിക്കുകയും സ്വാതന്ത്രത്തിന്റെയും സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും തുറസ്സുകള്‍ സൃഷ്ട്ടിക്കുകയുംചെയ്യുന്നത്  അത്രയോന്നുമില്ലാത്ത ,പല വിധനെയും അത് സദാചാരപ്പെട്ടു കൊണ്ടിരിക്കുന്ന പുതുകാലത്ത്  പ്രസക്തമായി തീരുന്നുണ്ട് .സ്ത്രീ പുരുഷ സൌഹൃദങ്ങളുടെ വിവക്ഷ തുറസ്സുകളെ ഉള്‍ക്കൊള്ളുന്നതിന്റെ സൂചനയാണിത് .
സിനിമകമ്പനിയിലെ ന്യുനതകള്‍ കാണാതിരുന്നു കൂടാ ,..ശരാശേരിയില്‍ നിന്നും ഉയര്‍ന്നു നില്‍ക്കാത്ത തിരക്കഥയും സംഭാഷണവും ആണ് അതില്‍ പ്രധാനം .സംവിധായകന്‍ തെന്നെ നിര്‍വഹിച്ച തിരക്കഥ ഭദ്രമല്ല .പലയിടത്തും അത് പാളുന്നുണ്ട്‌.നല്ല സിനിമ സ്വപ്നം കാണുന്നവരുടെ കഥ മാത്രം പോരെല്ലോ സിനിമ വിരിയാന്‍ .സിനിമക്ക് പിറകിലെ കഥയും ,പരിഹാസങ്ങളും ,പുതിയ സിനിമയെകുറിച്ചുള്ള സ്വപ്നങ്ങളും അതിനുള്ള ശ്രമങ്ങളും ഒക്കെയായി പൂര്‍ത്തിയായ സിനിമകമ്പനി കണ്ടിറങ്ങുന്ന പ്രേക്ഷകന് കാശും സമയവും പായായില്ല എന്ന് തോന്നണേ എന്നൊരു പ്രാര്‍ത്ഥന ഇതിലുള്ള പോലെയാണ് ഇതിന്റെ അവസാനം .ഒരു റി-മിക്സ്‌ ഗാനം സന്ദര്‍ഭമോ  മറ്റോ ഇല്ലാതെ ഒരു ഐറ്റം ഡാന്‍സ് ആയി ചേര്‍ത്തിരിക്കുന്നു .ഏത് സിനിമ എടുത്താലും അതിനെ വിമര്‍ശിക്കുന്നവരെ പരിഹസിച്ചും ;വിമര്‍ശിച്ചും മുന്നേറുന്ന ഈ ചിത്രം നവസിനിമ ക്ലീഷേയില്‍ ഉള്‍പ്പെടുന്ന ഒന്ന് മാത്രമാണെന്ന് മെറ്റാ ക്രിടിസിസം നടത്തിയാലും തെറ്റ് പറയാനാവില്ല .നില നില്‍ക്കുന്ന പോരയ്മകെളെയും,ന്യുനതകളെയും വിമര്‍ശിക്കാനും പരിഹസിക്കാനും ഇറങ്ങി തിരിക്കുന്നവര്‍ ഉന്നതമായ വിചാര മാതൃകകള്‍  സൃഷ്ട്ടിക്കാന്‍  ശേഷിയുള്ള ബദല്‍ മാതൃകകള്‍ നിര്‍മ്മിക്കുകയാണ് വേണ്ടെത് .ഉന്നതമായ ഭാവനയും .ചിന്താശേഷിയും ,സാമൂഹ്യ -രാഷ്ട്രീയ -ചരിത്ര ബോധങ്ങളും ഒക്കെ ചര്‍ച്ച ചെയ്യപ്പെടുന്നതും കൂട്ടുകര്‍ക്കിടയിലുള്ള കൂട്ടായ്മകളില്‍ ആണ് .എഴുത്തുകാരനായി പ്രത്യക്ഷപ്പെടുന്ന ഇക്ക ,സംവിധായകനായ പണിക്കര്‍ തുടങ്ങിയവരുടെയോന്നും ഭാഷണങ്ങള്‍ സര്‍ഗപ്രക്രിയയില്‍ ഇടപെടുന്നവരുടെ പ്രതിഫലനമല്ല .അതിനുള്ള നിലവാരം ആ സംഭാഷണങ്ങള്‍ക്ക്  ഇല്ല .മുഖ്യധാര സിനിമയില്‍ പ്രത്യക്ഷപ്പെടുന്ന എഴുത്തുകാരന്റെ വാര്‍പ്പ് മാതൃകയാണ് അയാളും.അരാഷ്ട്രീയമായിക്കൊണ്ടിരിക്കുന്ന ,സാമൂഹ്യ ചരിത്രബോധങ്ങള്‍ ഒക്കെ ബാധ്യതയാണ് എന്ന് വിശ്വസിക്കുന്ന പുതുകാല തലമുറയുടെ സത്യസന്ധമായ പ്രാധിനിത്യമാണ്  സിനിമാ കമ്പനിയില്‍ പ്രത്യക്ഷപ്പെടുന്ന യുവത .സംവിധായകനായ മാമാസ് ചന്ദ്രനും വ്യത്യസ്തനല്ല  എന്ന് വായിക്കാന്‍ പ്രയാസമില്ല .ശ്രുതി ,ബാസില്‍,ബദരി,സഞ്ജീവ് എന്നിവരാണ്‌ സിനിമയില്‍ പ്രധാന വേഷങ്ങള്‍ ചെയ്തത് .